Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Sunday 5 July 2020

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിവസം

വൈക്കം മുഹമ്മദ് ബഷീർ ഓര്‍മകളിലൂടെ അകം 


'ആ പൂവ് നീ എന്തു ചെയ്തു?' 
'ഏതു പൂവ്' 
'രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്!'
'ഓ... അതോ?'
'അതേ. അതെന്തു ചെയ്തു?'
'തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?'
'ചവിട്ടിയരച്ചുകളഞ്ഞോ എന്നറിയുവാൻ...' 
'കളഞ്ഞുവെങ്കിലെന്ത്?' 
'ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്.'

#ബഷീര്‍സ്മൃതി


Akam

ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം.

(കടപ്പാട് : AMLP സ്കൂള്‍ കല്ലൂര്‍മ്മ - തരിയത്ത്)


1. ബിലാല്‍
2. റിഷാന്‍
3. നിസ് ലാഫ്
4. ഹിഷാം
5. അനീഷ്‌
6. ഷഹല
7. നെസ്റിന്‍
8. ഷെഫ് വ


Best wishes from AKAM.


Akam


*05-07-1994*

വൈക്കം മുഹമ്മദ് ബഷീർ -  ചരമദിനം


സ്വാതന്ത്ര്യസമര പോരാളിയും മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

Monday 22 June 2020

കുഞ്ഞിപ്പ ഉസ്താദ് - നാട്യങ്ങൾ ഇല്ലാത്ത നാട്ടുവെളിച്ചം


മാക്കാട്ടി പറമ്പിൽ മെയ്തുണ്ണി മകൻ മുഹമ്മദ്‌ ( നമ്മുടെ എല്ലാവരുടെയും പ്രിയപെട്ട കുഞ്ഞിപ്പ ഉസ്താദ്‌  ) അദ്ദേഹത്തിന്റെ വഫാത്തിന്റെ ഇരുപതാം വാർഷികമാണിന്ന് 
 
Akam



നമ്മുടെ മഹല്ലിന്റെ കെട്ടുറപ്പിന്നും ഐക്യത്തിനും  സാഹോദര്യത്തിന്നും മതപരമായ വളർച്ചക്കും എല്ലാം സ്വ ജീവിതം കൊണ്ട്‌ വലിയ സംഭാവനകൾ അർപ്പിച്ച മഹാനായിരുന്നു കുഞ്ഞിപ്പ മുസ്ലിയാർ 

സംഘടനാ പക്ഷപാദിത്വം ഇല്ലാതെ ദീനിന്റെ വെള്ളി വെളിച്ചം മഹല്ലിൽ ജ്വലിപ്പിക്കാൻ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്ന് കഴിഞ്ഞു. വ്യക്തി കുടുംബങ്ങളിലെ, നാട്ടിലെ  പ്രശനങ്ങളിൽ ഇസ്ലാമിക വീക്ഷണങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും പരിഹരാം കാണുന്നതിൽ അകക്കണ്ണുള്ള പ്രതിഭയായിരുന്നു അദ്ദേഹം . 
നാട്യങ്ങൾ  ഇല്ലാത്ത ഇത്തരം വ്യക്തിത്വങ്ങൾ അണയുമ്പോൾ  പുതിയ വെളിച്ചങ്ങൾ തെളിയാൻ നമ്മുടെ മഹല്ലിന്റെ ഭൂമികക്ക്‌ കരുത്ത്‌ നഷ്ടപെടാതെ പ്രഭാ പൂരിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

അള്ളാഹു ആ മഹാന്റെ കബറിടം പ്രകാശ പൂരിതമാക്കട്ടെ 
നാളെ ജന്നാത്ത്  നഈമിൽ അവരോടൊപ്പം നമ്മളെയും  ഒരുമിച്ച്‌ കൂട്ടട്ടെ ആമീൻ.


അകക്കണ്ണ്

എന്താവണമെന്നു ചിലർ നമ്മെ പഠിപ്പിക്കുമ്പോൾ എന്താവരുതെന്നു മറ്റു ചിലർ നമ്മെ പഠിപ്പിക്കുന്നു. അത്തരം പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് മുന്നേറാം.


AKAM
About Keen Ambitious Mission

Sunday 21 June 2020

A note on Father’s Day - Najmathullail


June 21 2020

    💓  World  Father's day 💓

The day whole who set status in social media about their Father. Father's pictures , selfie with dad , thoughts, videos whatever they like .

But the main thing is  No one  wish or hug their father with smile.

"HAPPY FATHER'S  DAY" 


Father’s Day


ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യംഉണ്ട്‌. 

ഏത്‌ സ്പെഷ്യൽ ഡെ ആയാലും എന്നിലേക്ക്‌ ഫസ്റ്റ്‌ എത്തുക എന്റെ ഉപ്പ പറഞ്ഞ ഈ വാക്കാണ്‌.

'' നിന്റെ നന്മയാണ്‌ എന്റെ സ്വപ്‌നങ്ങൾ " യെന്ന് 
 
ഇതിനെക്കാൾ സുന്ദരമായ ഒരു വാക്ക്‌ ലോകത്ത്‌ ഏത്‌ ഉപ്പാക്കാണ്‌  മോളോട്‌ പറയാൻ കഴിയുക.

ഇപ്പോഴും എപ്പോഴും ഞാൻ ഓർക്കുന്ന ഒന്നാണത്‌ 
ഒരു പക്ഷെ അത്‌ മായാതെ നിൽക്കുന്നത്‌ ഇപ്പോഴും ഉപ്പാടെ സ്വപനത്തിനേക്കാൾ എന്റെ നന്മക്ക്‌ വേണ്ടി പണിയെടുക്കുന്നത്‌ കൊണ്ടായിരിക്കും 

                                                                                                
     SHE HAD A GALAXY
     IN HER EYES
     A UNIVERSE IN 
     HER MIND 
THAT BRIGHTER GALAXY 
           BY HER DAD
                                 ★
This for u  uppachi 💓
Once again

🥰 HAPPY FATHER'S DAY🥰



                            Najmathtullail


AKAM
About Keen Ambitious Mission

Friday 19 June 2020

വായനാ ദിനം - ഒരു ഓർമ്മ കുറിപ്പ്. സുബൈർ ചങ്ങരംകുളം..

ജൂൺ 19. ഒരു വായനാദിനം കൂടി കടന്ന് പോകുന്നു ...


വായനാ ദിനം - June 19



ആയിരത്തി തൊള്ളായിരത്തി എൺപത്തൊമ്പത്‌ , തൊണ്ണൂറുകളിൽ എന്റെ വായനയുടെ പുഷ്ക്കല കാലമായിരുന്നു.

ഞാൻ ആദ്യം നന്നമുക്ക്‌ പഞ്ചായത്തിന്റെ വായനശാലയിൽ അംഗമാകുന്നത്‌ ഈ കാലത്തായിരുന്നു.

വായനശാലയിലെ ഒട്ടുമിക്ക ബുക്കുകളും എന്റെ വായനയുടെ മുറ്റത്ത്‌ വിരുന്ന് വന്നവയാണ് എന്ന് തന്നെ പറയാം.

വീട്ടിൽ നിന്ന് സൈക്കിളിലും ചിലപ്പോൾ നടന്നും തരിയത്തുള്ള പഞ്ചായത്തിനോട് ചേർന്ന് നിൽക്കുന്ന ഇപ്പോഴത്തെ പുതിയ ബിൽഡിങ്ങിന്ന് പുറക്‌ വശത്തുള്ള ഓടിട്ട വലിയ റൂമിലുള്ള വായനശാലയിലേക്ക്‌ ആഴ്ചയിൽ മൂന്നും നാലും ദിവസം പോകുമായിരുന്നു
വ്യത്യസ്തമായ വായനയുടെ അഭിരുചി അത്‌ ഒന്ന് വേറെ തന്നെയായിരുന്നു

അന്നൊക്കെ വലിയ ഉണർവ്വും ആവേശവും പൊതു വിഞ്ജാനവും ഒക്കെ ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞത്‌ പിന്നീട്‌ ജീവിതത്തിൽ പലപ്പോഴും വലിയ അനുഗ്രഹവും അനുഭവവും ആയിട്ടുണ്ട്‌

ഏകദേശം ഒരുമാസം വരെ ഞാൻ വായനശാലയിൽ എത്താതിരുന്നത്‌ അന്നത്തെ ലൈബ്രെറിയൻ എന്നോട്‌ ചേദിച്ചത്‌ ഇന്നും ഞാൻ ഓർക്കുന്നു ആഴചയിൽ ചുരുങ്ങിയത്‌ രണ്ട്‌ മൂന്ന് ദിവസമെങ്കിലും ഈ മെട്ട സൈക്കിളും തളളി വരുന്ന നിന്നെ ഒരുമാസമായി കാണാൻ കിട്ടുന്നില്ലലോ ..!

ഞാൻ അതിന്ന് മറുപടി പറഞ്ഞത്‌ ഇത്‌ കണ്ടോ നിങ്ങള്‌ ഞങ്ങടെ മുപ്പതുള്ള മുസയഫ്‌ അർഥം വെച്ച്‌ ഓതാനില്ല ഇത്ര പണി
ഇതൊന്ന് വായിച്ച്‌ തീർക്കണമെന്ന വാശിയായിരുന്നു എനിക്ക്‌ എന്ന് പറഞ്ഞു ഞാൻ കൊണ്ട്‌ പോയ ബുക്ക്‌ അദ്ദേഹത്തിന്ന് കാണിച്ച്‌ കൊടുത്തു
അദ്ദേഹം അത്‌ കണ്ട്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു വെറുതെയെല്ല നിന്നെ കാണാത്തത്‌ ഇത്ണ്ടാ പഹയാ ചെറുപ്പക്കാർ വായിക്കുക
എന്നാലും ഒരു മാസം കൊണ്ട്‌ നി തീർത്തല്ലോ....
ആ പുസ്തകത്തിന്റെ പേരാണ്‌ തത്വമസി. ( സുകുമാർ അഴിക്കോട്‌)

പിന്നിട്‌ ചങ്ങരം കുളം സെന്റര്റിൽ സെന്റെറൽ ജ്വല്ലറിക്ക്‌ എതിർവശം ഫ്രൂട്ട്‌ കടയുടെ മുകളികുണ്ടായിരുന്ന ഗ്രന്ധശാലയിലും. മെമ്പറായി അവിടെയും സ്ഥിര സന്ദർശകനായി രാഷ്ട്രീയവും ചരിത്രവും മഹത്‌ വെക്തിത്വങ്ങളുടെ ജീവചരിത്രമുതൽ. ഡിറ്റക്റ്റീവ്‌ നേവലുകളും ഇസ്ലാമികചരിത്രവും സഹോദര മത വായനയും ഒക്കെയായി ഒരു അതിർവരമ്പുമില്ലാത്ത പരന്ന വായനയുടെ ലോകത്ത്‌ തന്നിഷ്ടക്കാരനായിരുന്നുഞാൻ

വായനയുടെ തുടക്കത്തിൽ സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച പുസ്തകകങ്ങളിലൊന്ന് അലിഫ്‌ ലൈല വലൈല എന്ന പുസ്തകമായിരുന്നു ‌ ( മലയാള വിവർത്തനം ആയിരത്തൊന്ന് രാവുകൾ )
അത്‌ പിന്നിട്‌ ഞാൻ വാങ്ങി (2002ൽ)അതിന്റെ സമ്പൂർണ്ണ കൃതി എന്റെ കളക്ഷിനിൽ ഇന്നും ഉണ്ട്‌

ഷെർലക്‌ ഹോംസ്‌. മനുസ്മൃതി. ഐക്കൽ എഴുതിയ മുഹമ്മത്‌ എന്ന ഗ്രന്ധം. കുത്തുബാത്തും. ബൈബിൾ പഴയ സുവിശേഷം ( യോഹന്നാൻ )
ഫിക്ക്‌ഹ്‌ ഗ്രൻഷങ്ങൾ അങ്ങിനെ വായനയുടെ വിവിധ വർണ്ണങ്ങൾ എന്റെ കളക്ഷനിലെ അലങ്കാരമായി മാറി

എന്നാൽ എന്റെ തീരാനഷ്ടം കയ്യിൽ കാശ്‌ ഇല്ലാത്തതിന്റെ പേരിൽ നഷ്ടപെട്ട ഒന്നാണ്‌ ഇബ്നു ബത്തൂത്തയുടെ സഞ്ചാര കഥകൾ എന്നതും.
ഇബ്നു സീനയുടെ ( അവിസെന്ന)
ചരിത്രവും. ഇന്നും ഞാൻ ബുക്ക്‌ സ്റ്റാളുകളികയറിയാൽ അത്‌ നോക്കാറുണ്ട്‌

ഇതിലിടക്ക്‌ വായനയുടെ മാസ്മരികത എന്റെ വീട്ടിലും ഒരു ചെറിയ ലൈബ്രറി തുടങ്ങുന്നതിലേക്ക്‌ വഴിയൊരുക്കി ഏതാണ്ട്‌ തൊള്ളായിരത്തി തൊണ്ണുറ്റാറ്‌ തൊണ്ണൂറ്റി ഏഴിലാണെന്നാണെന്റെ ഓർമ്മ

എന്റെ ഓല മേഞ്ഞ നെടുംപുരയിൽ കമ്പികൊണ്ട്‌ ഉണ്ടാക്കിയ സ്റ്റാന്റ്‌ ചുമരിൽ തറച്ച്‌ അതിൽ ബുക്കുകൾ അടക്കിവെച്ചതായിരുന്നു ലൈബ്രറി നമ്മുടെ നാട്ടിലെ തെന്നെ സ്ത്രീകളായിരുന്നു ലൈബ്രറിയിലെ മെമ്പർമ്മാർ. മെമ്പർഷിപ്പ്‌ അഞ്ച്‌ രൂപയും മാസ വരി രണ്ട്‌ രൂപയുമായിരുന്നു. ആളുകൾ ഓരോബുക്കുകൾ കൊണ്ട്‌ പോകും അത്‌ വായിച്ച്‌ തിരികെ കൊണ്ട്‌ വരും. ‌ ചിലപ്പോളവർ തെന്നെ റെജിസ്റ്റർ ബുക്കിൽ വരവ്‌ വെക്കുകയും ചെയ്യുമായിരുന്നു അന്ന് ഏകദേശം നൂറോളം ബുക്കുകൾ ഉണ്ടായിരുന്നു
കാലക്രമേണ ജോലിയുമായി ബെന്ധപെട്ട്‌ നാട്ടിൽ നിന്ന് മാറിനിന്ന സാഹചര്യത്തിൽ വായനയുടെ ലോകത്തെ സ്ഥിരവായനയും നിലച്ചു.
ഏറെക്കുറെ പുസ്തകങ്ങളും നഷ്ടപെട്ടു. എന്നാലും നിധി പേലെ എന്റെചുരുക്കംചില കളക്ഷൻ എന്റെ മക്കൾ കാത്തു സൂക്ഷിക്കുന്നു.

ഇന്ന്. വായന ഈ. ബുക്കിലേക്ക്‌ വഴിമാറിയെങ്കിലും ഗ്രന്ധ വായന
ഇന്നും എന്റെ ഇഷ്ട വിനോദം വായനതെന്നെയാണ്

കോവിഡ്‌ കാല റമളാൻ നാല്‌ പുസ്തകവും ഖുർആൻ സാരവും ആയിരുന്നു എന്റെ ദിന ചര്യകളിൽ ഒന്ന്

ഇന്ന് ഈ വായനാ ദിനത്തിൽ അറിവിന്റെ വെള്ളി വെളിച്ചം എല്ലാവരിലും പ്രാകാശിക്കെട്ടെ എന്നാശംസിക്കുന്നു

അതിന്ന് നമ്മുടെ. അകം കലാ കായിക സാംസ്ക്കാരിക വേദി വഴി തെളീക്കെട്ടെ എന്ന് ആശിക്കുന്നു

✍️. സുബൈർ ചങ്ങരംകുളം


AKAM